Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electric Scooter

Malappuram

ഇലക‌്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് രണ്ട് കാറുകൾക്ക് തീപിടിച്ചു

കോട്ടക്കൽ: ഇലക‌്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് രണ്ട് കാറുകൾക്ക് തീ പിടിച്ചു. ഈസ്റ്റ് വില്ലൂർ പുന്നപ്പറന്പ് റോഡിലെ നെടുന്പള്ളി യൂസുഫിന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറും രണ്ട് കാറുകളുമാണ് കത്തി നശിച്ചത്.

ഇന്നലെ രാവിലെ സ്കൂട്ടറിൽ തീ പടരുന്നതാണ് വീട്ടുകാർ കണ്ടത്. തീ മറ്റു വാഹനങ്ങളിലേക്കും പകരുകയായിരുന്നു. സ്കൂട്ടറിന്‍റെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. സ്കൂട്ടർ പൂർണമായും കാറുകൾ ഭാഗികമായും നശിച്ചിട്ടുണ്ട്. പരിസരവാസികൾ എത്തിയാണ് തീയണച്ചത്. മലപ്പുറത്തുനിന്ന് അഗ്നിശമന സേന യൂണിറ്റും സ്ഥലത്തെത്തിയിരുന്നു.

Auto

റേഞ്ചിൽ കുതിച്ച് കോമാകി XR7

ഇന്ത്യന്‍ ഇലക്‌ട്രിക് സ്കൂട്ടർ വിപണിയില്‍ ദീര്‍ഘദൂര യാത്രകള്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് കോമാകി അവതരിപ്പിച്ച പുതിയ മോഡൽ സ്കൂട്ടറാണ് കോമാകി എക്സ്ആർ 7. പരമ്പരാഗത ഡിസൈന്‍ ശൈലിയും ആധുനിക സാങ്കേതികവിദ്യയും ഒത്തുചേരുന്ന ഈ വാഹനം റേഞ്ചിന്‍റെ കാര്യത്തില്‍ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 322 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെ‌ടുന്നത്. ഇലക്‌ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഇന്ത്യയിലെതന്നെ ഏറ്റവും ഉയര്‍ന്ന റേഞ്ചുകളില്‍ ഒന്നാണിത്. അതുകൊണ്ടുതന്നെ നഗര യാത്രകള്‍ക്ക് മാത്രമല്ല, ദീര്‍ഘദൂര യാത്രകള്‍ക്കും ഈ വാഹനം അനുയോജ്യമാണ്.

►ബാറ്ററി പാക്ക്

കോമാകി എക്സ്ആർ7ന്‍റെ പ്രധാന സവിശേഷത അതിന്‍റെ അത്യാധുനികമായ ബാറ്ററിയാണ്. വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത് ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് ബാറ്ററി പാക്കാണ്. സാധാരണ ലിഥിയം അയണ്‍ ബാറ്ററികളേക്കാള്‍ സുരക്ഷിതവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാണ് ഇവ.

ഏകദേശം 3000 മുതല്‍ 5000 വരെ ചാര്‍ജിംഗ് സൈക്കിളുകള്‍ ഈ ബാറ്ററി വാഗ്ദാനം ചെയ്യുന്നു. അതായത് വര്‍ഷങ്ങളോളം ബാറ്ററിയെക്കുറിച്ച് ആശങ്കപ്പെടാതെ വാഹനം ഉപയോഗിക്കാം. കൂടാതെ, അമിതമായി ചൂടാകുന്നതിനെ പ്രതിരോധിക്കാനും തീപിടിത്തം പോലുള്ള അപകടങ്ങള്‍ ഒഴിവാക്കാനുമുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഇതിലുണ്ട്.

മൂന്ന് മുതല്‍ നാല് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം എന്നത് യാത്രകള്‍ക്കിടയിലെ കാത്തിരിപ്പ് ഒഴിവാക്കാന്‍ സഹായിക്കുന്നു. മൂന്ന് കിലോവാട്ട് കരുത്തുള്ള ബിഎൽഡിസി ഹബ് മോട്ടോറാണ് സ്കൂട്ടറിന്‍റെ ഹൃദയം.

►രൂപകല്‍പ്പന

പഴയകാല സ്‌കൂട്ടറുകളുടെ ക്ലാസിക് ലുക്കും ആധുനിക ഇലക്‌ട്രിക് ഫീച്ചറുകളും ചേര്‍ന്നൊരു ഡിസൈനാണ് കോമാകി എക്സ്ആർ7ന്‍റേത്. ഡയമണ്ട് കട്ട് ഡിസൈനിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ വാഹനത്തിന് പ്രീമിയം ലുക്ക് നല്‍കുന്നു.

യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് വിശാലമായ ഫൂട്ട്‌ബോര്‍ഡും വലിയ സീറ്റും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 30 ലിറ്ററിന്‍റെ സ്റ്റോറേജ് സൗകര്യവും കോമാകി എക്സ്ആർ 7 നുണ്ട്. ഗാര്‍നെറ്റ് റെഡ്, ജെറ്റ് ബ്ലാക്ക്, റോയല്‍ ബ്ലൂ, സ്റ്റീല്‍ ഗ്രേ എന്നിങ്ങനെ നാല് നിറങ്ങളില്‍ സ്കൂട്ടർ ലഭ്യമാണ്.

►സ്മാര്‍ട്ട് ഫീച്ചറുകള്‍

വാഹനത്തിന്‍റെ വേഗതയും റേഞ്ചും ബാറ്ററി വിവരങ്ങളും കൃത്യമായി മനസിലാക്കാൻ സ്മാര്‍ട്ട് ഡിജിറ്റല്‍ ഡാഷ്ബോര്‍ഡ്, പാര്‍ക്കിംഗ് എളുപ്പമാക്കുന്ന പാര്‍ക്കിംഗ് അസിസ്റ്റ്, ചെറിയ തകരാറുകള്‍ തനിയെ പരിഹരിക്കാന്‍ സഹായിക്കുന്ന ഓട്ടോ റിപ്പയര്‍ സ്വിച്ച്, ആന്‍റി തെഫ്റ്റ് അലാറം, മൊബൈല്‍ ചാര്‍ജിംഗ് പോയിന്‍റ് എന്നിങ്ങനെ യാത്രാ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി നിരവധി സ്മാര്‍ട്ട് ഫീച്ചറുകള്‍ സ്കൂട്ടറിൽ‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

►വില, വാറന്‍റി

സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന വിലയിലാണ് കോമാകി ഈ വാഹനം വിപണിയിലെത്തിച്ചിരിക്കുന്നത്. 89,999 രൂപ മുതലാണ് എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. ബാറ്ററി, മോട്ടോര്‍, കണ്‍ട്രോളര്‍ എന്നിവയ്ക്ക് കമ്പനി മൂന്ന് വര്‍ഷത്തെ വാറന്‍റി നല്‍കുന്നുണ്ട്. ചാര്‍ജറിന് ഒരു വര്‍ഷത്തെ വാറന്‍റിയും ലഭ്യമാണ്. മുന്‍നിര ബ്രാന്‍ഡുകളായ ഓല എസ്1 എക്‌സ്, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് തുടങ്ങിയ മോഡലുകളുമായാണ് കോമാകി എക്സ്ആർ 7 മത്സരിക്കുന്നത്.

Business

അഞ്ചു ശതമാനത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി ഓല ഇലക്‌ട്രിക്

ബംഗളൂരു: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്‌ട്രിക് വാഹന നിർമാണ കമ്പനിയായ ഓല ഇലക്‌ട്രിക് ഏകദേശം അഞ്ചു ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി കമ്പനി ഉടമ ഭവിഷ് അഗർവാൾ അറിയിച്ചു. നിലവിൽ ഏകദേശം 3,500 ഓളം ജീവനക്കാരാണ് ഓല ഇലക്‌ട്രിക്കിൽ ജോലി ചെയ്യുന്നത്.
കമ്പനിയുടെ പ്രവർത്തനങ്ങളിൽ കാര്യക്ഷമതയും വേഗവും അച്ചടക്കവും ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതിന്‍റ ഭാഗമായാണ് ഈ നടപടിയെന്നു അറിയിച്ചു.

നിലവിൽ രാജ്യത്തുടനീളം 80 ശതമാനത്തിലധികം സർവീസ് പരാതികൾ ഹൈപ്പർ സർവീസ് പദ്ധതിയിലൂടെ അന്നുതന്നെ പരിഹരിക്കാൻ സാധിക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെട്ടു.
ഇതിനുമുന്പും കമ്പനിയുടെ നഷ്ടം കുറയ്ക്കാനായി 2025 മാർച്ചിൽ കരാർ തൊഴിലാളികൾ ഉൾപ്പെടെ ആയിരത്തിലധികം പേരെയും 2024 നവംബറിൽ വിവിധ വകുപ്പുകളിലായി 500ലധികം പേരെയും കമ്പനി പിരിച്ചുവിട്ടിരുന്നു.

Kerala

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു

കോഴിക്കോട്: ഇലക്ട്രിക് സ്‌കൂട്ടറും ഇന്നോവ കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു. തൃക്കളയൂര്‍ മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തിയും ഓമശേരി തറോല്‍ സ്വദേശിയുമായ കൊറ്റിവട്ടം ഇല്ലത്ത് ശ്രീധരന്‍ നമ്പൂതിരി (63) ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച നെല്ലിക്കാപറമ്പ്-എയര്‍പോര്‍ട്ട് റോഡില്‍ വച്ചാണ് അപകടമുണ്ടായത്. ശ്രീധരന്‍ നമ്പൂതിരി ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം വൈകുന്നേരത്തോടെ സംസ്‌കരിക്കും. ഭാര്യ: ഇന്ദിര. മക്കള്‍: ശ്രീരാജ്, ശ്രീഹരി.

Business

ഏഥർ റീട്ടെയിൽ ശൃംഖല ഇരട്ടിയാക്കും

കൊച്ചി: ഇന്ത്യയിലെ മുൻനിര വൈദ്യുത ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ എനർജി ലിമിറ്റഡ് 2026 സാമ്പത്തികവർഷത്തിന്‍റെ അവസാനത്തോടെ ഇന്ത്യയിലുടനീളമുള്ള റീട്ടെയിൽ ശൃംഖല 700 എക്സ്പീരിയൻസ് സെന്‍ററുകളായി (ഇസി) വർധിപ്പിക്കും. ഇതോടെ ഏഥറിന്‍റെ നിലവിലെ സാന്നിധ്യം ഇരട്ടിയാക്കും. ഇതു രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് ഏഥർ സ്കൂട്ടർ അറിയുന്നതിനും ടെസ്റ്റ് റൈഡ് ചെയ്യുന്നതും സ്വന്തമാക്കുന്നതും എളുപ്പമാക്കുമെന്ന് അധികൃതർ അറിയിച്ചു.

Latest News

Corehub Up